Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Action

വ്യക്തിഹത്യ; ടിനി ടോമിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അന്‍സിബ

കൊച്ചി: വ്യക്തിഹത്യയില്‍ ടിനി ടോമിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് താരസംഘടനയായ ‘അമ്മ’മുന്‍ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍.

പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ഇനി ‘അമ്മ’യില്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമൊക്കെ ഉണ്ടല്ലോയെന്നും അവര്‍ പ്രതികരിച്ചു.

പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് വനിതാ സെല്‍ സിഐക്കെതിരേയും പരാതി നല്‍കുമെന്നും അന്‍സിബ വ്യക്തമാക്കി.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് രാജിവച്ചതിനുപിന്നാലെ ടിനി ടോമിനെതിരേ അന്‍സിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്നു വിളിച്ചെന്നും തനിക്ക് എല്ലാവരുമായും അവിഹിതമാണെന്നു പ്രചരിപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ അന്‍സിബ തനിക്കു സഹോദരിയെ പോലെയാണെന്ന് ടിനി ടോം പ്രതികരിച്ചിരുന്നു.

Kerala

ആലിനിന്‍റെ പേരിൽ വ്യാജപിരിവുകാർ; കുടുംബം നിയമനടപടിക്ക്

മല്ലപ്പള്ളി: അവയദാനത്തിലൂടെ ശ്രദ്ധേയയായ ആലിനിന്‍റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പണപ്പിരിവ് നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛൻ റെജി ശാമുവൽ പറഞ്ഞു.

ആലിനിന്‍റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനം സർക്കാരിനെയാണ് അറിയിച്ചത്. സർക്കാരിനാണ് അവയവങ്ങൾ നൽകിയത്.

അവയവങ്ങൾ സ്വീകരിച്ചവർക്ക് ചികിത്സാസഹായം നൽകാനെന്ന പേരിലും തട്ടിപ്പിന് ശ്രമം നടക്കുന്നതായി അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

NRI

സെന്‍റ് പോൾ ചർച്ച് ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ, കർശന നടപടിയുമായി യുഎസ് ഭരണകൂടം

മിനസോട്ട: മിനസോട്ടയിലെ സെന്‍റ് പോളിലുള്ള ചർച്ച് ഓഫ് സിറ്റീസിൽ ഞായറാഴ്ച നടന്ന പ്രാർഥന തടസപ്പെടുത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ഫെഡറൽ ഏജൻസികൾ അറസ്റ്റ് ചെയ്തു. യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടി വ്യാഴാഴ്ചയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

മനുഷ്യാവകാശ അഭിഭാഷകയായ നെക്കിമ ലെവി ആംസ്ട്രോംഗ്, സെന്‍റ് പോൾ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ക്ലർക്ക് ചൗണ്ടിൽ ലൂയിസ അല്ലൻ, പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വില്യം കെല്ലി എന്നിവരാണ് അറസ്റ്റിലായത്.

ആരാധനാലയത്തിനുള്ളിൽ വിശ്വാസികൾക്കിടയിൽ കടന്നുകൂടിയ പ്രതിഷേധക്കാർ ശുശ്രൂഷയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. പള്ളിയുടെ പാസ്റ്റർമാരിൽ ഒരാൾ ഐസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

ജനുവരി ഏഴിന് ഐസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ റെനി നിക്കോൾ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ആരാധനാലയങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അറ്റോർണി ജനറൽ പമേല ബോണ്ടി കർശന മുന്നറിയിപ്പ് നൽകി.

എഫ്ബിഐ ആണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

District News

കാർഷികവായ്പ കുടിശിക മുടങ്ങിയതോടെ നിയമ നടപടികളുമായി ബാങ്കുകൾ

പുൽപ്പള്ളി: വായ്പ കുടിശിക നടപടികളുമായി ബാങ്കുകൾ വീണ്ടും രംഗത്ത് വന്നതോടെ കർഷകർ ആശങ്കയിൽ. കടബാധ്യത മൂലം കുടിയേറ്റമേഖലയിലെ നിരവധി കർഷകർ ജപ്തിഭീഷണിയിലാണ്.


കാലാവസ്ഥാ വ്യതിയാനം, വിലത്തകർച്ച, വിളനാശം മൂലം കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. കൃഷികൾ പൂർണമായി നശിച്ചതാണ് പുൽപ്പള്ളി മേഖലയിലെ സാന്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. ഭൂരിഭാഗം കർഷകരും ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തുവരുന്നത്.

പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വന്നതോടെ വായ്പാതിരിച്ചടവ് മുടങ്ങിയതാണ് ബാങ്കുകൾ നിയമ നടപടിക്കൊരുങ്ങുന്നതിന് കാരണം. മൊറട്ടോറിയം പ്രഖ്യാപിക്കുന്പോഴും പലിശ വർധിക്കുന്നതല്ലാതെ കർഷകർക്ക് അതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമുണ്ടാകുന്നില്ല. മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം, വീട് നിർമാണം, മറ്റ് വിവിധ ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം വായ്പയെടുക്കുന്നത് കാർഷികവൃത്തിയിൽ പ്രതീക്ഷയർപ്പിച്ചാണ്.

എന്നാൽ അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങൾ വിളകളെ സാരമായി ബാധിക്കുകയും കൃഷി കനത്ത നഷ്ടത്തിൽ കലാശിക്കുകയും ചെയ്യുന്നത് പതിവായി. ബാങ്കുകൾ വായ്പാതിരിച്ചടവ് മുടങ്ങിയതോടെ നോട്ടീസ് അയക്കുകയും മറ്റ് നടപടികളിലേക്കും കടന്നിരിക്കുകയാണ്. ഒരുകാലത്ത് കടബാധ്യത മൂലം നിരവധി ആത്മഹത്യകൾ നടന്ന പുൽപ്പള്ളി മേഖലയിൽ സമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

നേരത്തെ കർഷകർക്ക് ആശ്വാസമായിരുന്ന കാർഷിക സ്വർണവായ്പ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയതോടെ വലിയ പലിശയ്ക്കാണ് പലരും സ്വർണംപണയം വച്ചിട്ടുള്ളത്. പണയം വച്ച സ്വർണ ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബാങ്കുകൾ സ്വർണ ഉരുപ്പടികൾ ലേലം ചെയ്തു വിൽക്കുന്നതും പതിവായിരിക്കുകയാണ്. ബാങ്കുകൾക്ക് പുറമേ സ്വന്തം ഭൂമി പണയം വച്ച് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്ന നിരവധി പേരും ഈ മേഖലയിലുണ്ട്.
സഹകരണബാങ്കുകളടക്കം വർഷത്തിലൊരിക്കൽ പിഴപലിശ ഒഴിവാക്കുന്നതിനായി അദാലത്തുകളടക്കം സംഘടിപ്പിക്കാറുണ്ടെങ്കിലും അതൊന്നും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. കടാശ്വാസകമ്മീഷനും നോക്കുകുത്തിയായി മാറിയെന്നാണ് കർഷകർ പറയുന്നത

Kerala

പോലീസിനെതിരേ ദിലീപ് നിയമനടപടിക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നതായി സൂചന. തനിക്കെതിരേ നടന്ന ഉന്നത പോലീസ് ഗൂഢാലോചന അന്വേഷിക്കണമെന്നാണു ദിലീപിന്‍റെ പ്രധാന ആവശ്യം.

കേസിൽ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ, തനിക്കെതിരേ ചിലർ ഗൂഢാലോചന നടത്തിയതെന്ന ആരോപണവുമായി ദിലീപ് രംഗത്തെത്തുകയുണ്ടായി.

മുൻ ഭാര്യ മഞ്ജു വാര്യരാണു കേസിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് ആദ്യം പറഞ്ഞതെന്ന് ദിലീപ് കോടതിക്കു പുറത്ത് തുറന്നടിക്കുകയും ചെയ്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥയും അന്വേഷണസംഘവും തന്നെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപണമുയർത്തിയ ദിലീപ് മാധ്യമങ്ങൾക്കെതിരേയും കടുത്ത ഭാഷയിലാണു വിമർശനമുന്നയിച്ചത്.

12ന് കേസിന്‍റെ ശിക്ഷാവിധി സംബന്ധിച്ചു വാദം നടക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ, കുറ്റമുക്തരാക്കിയ ദിലീപ് ഉൾപ്പെടെ നാലു പേർക്കെതിരേയുള്ള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ശിക്ഷയുടെ വിധിപ്പകർപ്പിലൂടെയാകും അറിയാനാകുക.

ഇതു ലഭിച്ചശേഷമാകും പോലീസിനെതിരേയുള്ള നിയമനടപടികളിലേക്ക് ദിലീപ് കടക്കുകയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Latest News

Corehub Up